കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കുറവിലങ്ങാടിനടുത്ത് രാമപുരം പട്ടണത്തിന് അഭിമുഖമായി തൊട്ടുരുമി നിൽക്കുന്ന അതിപുരാതനമായ രണ്ടു പള്ളികളാണ് സെന്റ് ആഗസ്ത്യൻസ്, സെന്റ് മേരീസ് പള്ളികൾ. രാമപുരത്തുള്ള ഈ രണ്ടു പള്ളികളും കത്തോലിക്ക സഭയുടെ കീഴിൽ പാല രൂപതയുടെ അധികാരപരിധിയിലാണ്. പരിശുദ്ധ കന്യകാമറിയത്തെ പ്രതിഷ്ഠിച്ചിട്ടുള്ള ആദ്യത്തെ രാമപുരം പള്ളി എ.ഡി. 1450 നോടടുത്ത് പണി പൂർത്തിയായി. അതിന് ശേഷം രണ്ട് പ്രാവശ്യംകൂടി ഈ പള്ളി പുതുക്കി പണിയുകയുണ്ടായി. ഇന്ത്യയിൽ പോർച്ചുഗീസുകാരുടെ ഭരണകാലഘട്ടത്തിൽ, ഗോവ മെത്രാപോലീത്തയായിരുന്ന അലക്സിന് ഡോം മെനെസിസ് അടിസ്ഥാന ശില ആശിർവദിച്ച പള്ളി പോർച്ചുഗീസ് ശില്പമാതൃകയിൽ പുതുക്കി പണിതിരുന്നു. അദ്ദേഹം ആഗസ്തീനിയൻ സഭാവൈദീകനായിരുന്നു. അദ്ദേഹത്തിന്റെ സ്വാധീനത്തിലായിരിക്കണം വിശൂദ്ധ ആഗസ്തിൻ ഈ പള്ളിയിൽ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് കരുതുന്നു. കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള പഴയ പള്ളിയുടെ അൾത്താര സങ്കീർത്തിയിൽ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഈ അൾത്താരയിലെ ചിത്രങ്ങൾ ഭാരതീയ ചിത്ര രീതിയിലാണ് രചിച്ചിട്ടുള്ളത്. 1865 ജൂലായ് 16 ന്, കർമ്മലമാതാവിന്റെ തിരുന്നാൾ ദിനത്തിൽ, പഴയ പള്ളി അതേപടി നിലനിറുത്തികൊണ്ട് പുതിയ പള്ളിക്കുള്ള ശിലാസ്ഥാപനം നടത്തുകയും പരിശൂദ്ധ കർമലമാതാവിന്റെ നാമധേയത്തിൽ പുതിയ പള്ളി പണിയുകയും ചെയ്തു. ഈ പള്ളികളുടെ മുൻപിൽ ഒരു കൽകുരിശും 7 നിലകളിലായി ഒരു കപ്പേളയും പണിത് 31 ഡിസംബർ 1957 ൽ ആശീർവാദം നടത്തി. ശില്പകലയിൽ പോർച്ചുഗീസ് പാരമ്പര്യം നിലനിൽക്കുന്നതുകൊണ്ടാകാം രണ്ട് പള്ളികളുടേയും പ്രവേശനകവാടത്തിൽ തോക്കുകളേന്തിയ പട്ടാളക്കാരുടെ ശില്പങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഇവിടെ വരുന്ന വിശ്വാസികൾ ഒരു ആചാരമായി മുകളിൽ കുരിശോടുകൂടിയ ഒരു വലിയ നിലവിളക്കിൽ എണ്ണയൊഴിക്കാറുണ്ട്. വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ ഇതേ ഇടവകാംഗമായതിനാൽ, അദ്ദേഹത്തിന്റെ വസ്തുക്കൾ, ഉദാഹരണം: റേഷൻ കാർഡ് മുതൽ കിടക്കാൻ ഉപയോഗിച്ചിരുന്ന കട്ടില് വരെ അമൂല്യ വസ്തുക്കളായി ഈ പള്ളിയോട് ചേർന്ന് മറ്റൊരു കെട്ടിടത്തിൽ സൂക്ഷിച്ചിട്ടുണ്ട്. പണ്ട് കാലത്ത് ദളിത് വിദ്യാർത്ഥികളെ വിദ്യാലയങ്ങളിൽ പ്രവേശിക്കുന്ന പതിവുണ്ടായിരുന്നില്ല. ഈ പള്ളിയോട് ചേർന്ന് രണ്ടു നിലകളിലായി സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ കുഞ്ഞച്ചൻ ദളിത് വിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നതായി കാണുന്നു. ഈ രണ്ട് പള്ളികളുടേയും പാഠശാലയുടെയും പ്രാധാന്യം കണക്കിലെടുത്ത് കേരള സർക്കാർ 2007 ജൂലാ
Author: കാക്കര, License: CC BY-SA 3.0
· Source
Registration is currently only possible with an invite code. Please enter your invite code or use your personal invite link. If you don't have a code, you can request one from us.